അടിസ്ഥാന പലിശ നിരക്കുകളിൽ മാറ്റം വരുത്താതെ RBI!
മുംബൈ: അടിസ്‌ഥാന പലിശ നിരക്കുകളില്‍ മാറ്റം വരുത്താതെ റിസര്‍വ് ബാങ്കിന്റെ ധനനയം അവസാനിച്ചു. പണപ്പെരുപ്പ ഭീഷണി നിലനില്‍ക്കുന്നതിനാല്‍ നിരക്കുകള്‍ കുറയ്‌ക്കേണ്ടില്ലെന്നു യോഗം നിലപാടെടുത്തു. കൊവിഡ് പ്രതിസന്ധിയില്‍ നിന്നും സാമ്ബത്തിക മേഖല പതുക്കെ കരകയറുകയാണെന്ന് ആര്‍.ബി.ഐ. ഗവര്‍ണര്‍ ശക്‌തികാന്ത ദാസ് വ്യക്‌തമാക്കി. നാലാം പാദത്തില്‍ സമ്ബദ്‌വ്യവസ്‌ഥയില്‍ തിരിച്ചുവരവുണ്ടാകും.
അതേസമയം നടപ്പ് സാമ്ബത്തിക വര്‍ഷം വളര്‍ച്ചാ നിരക്കില്‍ വലിയ കുറവുണ്ടാകുമെന്നും റിസര്‍വ് ബാങ്ക് പറഞ്ഞു.
വളര്‍ച്ച ത്വരിതപ്പെടുത്തുന്നതിനായി റിപ്പോ നിരക്ക് നാലുശതമാനത്തില്‍ തുടരും. മാര്‍ച്ച് മുതല്‍ ഇതുവരെ റിപ്പോ നിരക്കില്‍ 115 ബേസിസ് പോയിന്റിന്റെ കുറവ് ആര്‍.ബി.ഐ.വരുത്തിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദേശിച്ച മൂന്ന് പുതിയ സ്വതന്ത്രാംഗങ്ങള്‍ ചുമതലയേറ്റശേഷം നടന്ന ആദ്യയോഗമാണ് പരിസമാപ്‌തിയിലെത്തിയത്. അംഗങ്ങളുടെ കുറവ് മൂലം ഈ മാസം ആദ്യം നടക്കേണ്ടിയിരുന്ന യോഗം ആര്‍.ബി.ഐ. ഉപേക്ഷിച്ചിരുന്നു.
ഓഗസ്‌റ്റില്‍ 6.69 ശതമാനമായിരുന്നു പണപ്പെരുപ്പം. കൊവിഡ് വ്യാപനത്തെതുടര്‍ന്ന് വിതരണശൃംഖലയില്‍
നേരിട്ടതിനാല്‍ വരും മാസങ്ങളിലും വിലക്കയറ്റം കൂടാനാണ് സാധ്യതയെന്ന് ധനനയ അവലോകന യോഗം വിലയിരുത്തി. അതേസമയം 2021ഓടെ പണപ്പെരുപ്പ നിരക്ക് കുറയുമെന്ന് പ്രതീക്ഷിക്കുന്നതായും ആര്‍.ബി.ഐ. ഗവര്‍ണര്‍ പറഞ്ഞു. നടപ്പ് സാമ്ബത്തിക വര്‍ഷത്തില്‍ ജി.ഡി.പിയില്‍ 9.5 ശതമാനത്തിന്റെ കുറവുണ്ടാകും. നിലവിലെ സാഹചര്യങ്ങള്‍ രാജ്യത്തെ സാമ്ബത്തികവളര്‍ച്ചയെ ബാധിച്ചിട്ടുണ്ടെന്നും യോഗം വിലയിരുത്തി. ബാങ്ക് നിരക്കും മാര്‍ജിനല്‍ സ്‌റ്റാന്‍ഡിംഗ് ഫെസിലിറ്റിയും മാറ്റമില്ലാതെ തുടരും.