കട ബാധ്യത വർധിച്ചു : ബുർജ് ഖലിഫയുടെ നിർമാണ കമ്പനി പ്രവർത്തനം അവസാനിപ്പിക്കുന്നു!!!
യുഎഇ ആസ്ഥാനമായുള്ള കെട്ടിട നിര്‍മാണ സ്ഥാപനമായ അറബ്‌ടെക് ഹോള്‍ഡിങ് പിജെഎസ്സി തങ്ങളുടെ പ്രവര്‍ത്തനം അവസാനിപ്പിക്കുന്നു. കടക്കെണിയിലായതിനെ തുടര്‍ന്നാണ് ബുര്‍ജ് ഖലീഫ അടക്കം നിരവധി കെട്ടിടങ്ങളുടെ നിര്‍മ്മാതാക്കളായ അറബ്‌ടെക് പ്രവര്‍ത്തനം നിര്‍ത്തുന്നത്. കടക്കെണിയിലായ സ്ഥാപനത്തെ പിരിച്ചുവിടാന്‍ ഓഹരിയുടമകള്‍ വോട്ട് ചെയ്തു.
വര്‍ദ്ധിച്ചുവരുന്ന നഷ്ടങ്ങളെത്തുടര്‍ന്നാണ് തീരുമാനം.
അറബ്‌ടെക്കിന്റെ നീക്കം യുഎഇയിലെ നിരവധി വിതരണക്കാരെയും സബ് കരാറുകാരെയും ദോഷകരമായി ബാധിക്കുമെന്നാണ് വിലയിരുത്തല്‍.
നിരവധി തന്ത്രപരമായ ഓപ്ഷനുകള്‍ പരിഗണിച്ചതിന് ശേഷമാണ് അറബ്ടെക് ഹോള്‍ഡിംഗിന്റെ ഓഹരി ഉടമകള്‍ ഈ തീരുമാനത്തിലെത്തിയതെന്ന് കമ്പനി വക്താവ് പറഞ്ഞു. സാമ്പത്തിക സാഹചര്യം കണക്കിലെടുത്ത് കമ്പനി പിരിച്ചുവിടാനും ഗ്രൂപ്പുമായി ബന്ധം അവസാനിപ്പിക്കുന്നതിനുമായി അറബ്‌ടെക് ഹോള്‍ഡിംഗിന്റെ ഓഹരി ഉടമകള്‍ വോട്ട് ചെയ്തുവെന്നും കമ്പനി വക്താവ് കൂട്ടിച്ചേര്‍ത്തു.
ഒരു ദശാബ്ദത്തിലേറെ മുൻപ് ദുബായിയെ കീഴടക്കിയ നിര്‍മാണ കമ്പനികൾ ഗള്‍ഫിലെ ഭൂരിഭാഗം പ്രദേശങ്ങളില്‍ നിന്നും ഇപ്പോള്‍ പിന്‍ വാങ്ങുകയാണ്. പദ്ധതി കാലതാമസവും ലാഭവിഹിതത്തിലെ കുറവും മൂലം നിര്‍മാണ കമ്പനികൾ കുറച്ചു വര്‍ഷങ്ങളായി പ്രയാസത്തിലായിരുന്നു.