ഫ്രീഡം ഫെസ്റ്റ് 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത്
കേരളത്തെ വിജ്ഞാന സമ്പദ് വ്യവസ്ഥയായി മാറ്റുന്ന പ്രവർത്തനങ്ങളെകുറിച്ച് ആഴത്തിൽ ചർച്ചചെയ്യാൻ സംഘടിപ്പിക്കുന്ന ഫ്രീഡം ഫെസ്റ്റ് 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് നടക്കും. 12ന് ടാഗോർ തീയറ്ററിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. ഏഴ് വേദികളിൽ വിവിധ സെഷനുകളായി നടക്കുന്ന പരിപാടിയിൽ 18 സർക്കാർ സ്ഥാപനങ്ങളും പതിനാറോളം സർക്കാരിതര സ്ഥാപനങ്ങളും പങ്കാളികളാകുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.ഏഷ്യ-പസഫിക് ലിനക്‌സ് ഫൗണ്ടേഷൻ വൈസ് പ്രസിഡന്റ് ജൂലിയൻ ഗോർഡൻ, ഐ.ഐ.എസ്.സി. ബാംഗ്ലൂരിലെ ഡോ. നരസിംഹമൂർത്തി എന്നിവർ ഉദ്ഘാടന സമ്മേലനത്തിൽ മുഖ്യ പ്രഭാഷണം നടത്തും.
മന്ത്രിമാരായ വി.ശിവൻകുട്ടി, ജി.ആർ. അനിൽ, ആന്റണിരാജു, ശശി തരൂർ എം.പി., ഡോ. തോമസ് ഐസക് തുടങ്ങിയവരും പങ്കെടുക്കും. പ്രൊഫഷണൽ കോളജുകളിൽ കെ-ഡിസ്‌ക് സംഘടിപ്പിക്കുന്ന ഐഡിയാത്തോണിൽ വിജയികളായ 1000 പേർക്കുള്ള ‘കേരള വിഷൻ 2035’ ആണ് ഉദ്ഘാടന ദിവസത്തെ പ്രധാന പരിപാടി.സോഴ്‌സ് കോവിഡ് ഫൗണ്ടേഷൻ), അപർ ഗുപ്ത (ഇന്റർനെറ്റ് ഫ്രീഡം ഫൗണ്ടേഷൻ ഇൻഡ്യ), പർമീന്ദർജീത് സിംഗ്, ഋഷഭ് ബെയ്‌ലി തുടങ്ങിയവർ സംസാരിക്കും. മീഡിയ ഫ്രീഡം എന്ന വിഷയത്തിൽ പത്രപ്രവർത്തകരായ രാവിഷ് കുമാർ, ജോസി ജോസഫ്, മുഹമ്മദ് സുബൈർ എന്നിവർ നേതൃത്വം നൽകും. ധനമന്ത്രി കെ.എൻ. ബാലഗോപാൽ ഫിനാൻസ് ഇൻ ന്യൂ കേരള എന്ന വിഷയത്തിൽ പ്രത്യേക പ്രഭാഷണവും നടത്തും.
അവസാന ദിവസം (ഓഗസ്റ്റ് 15) ഇ-ഗവേണൻസ് സെമിനാറിൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു, മുൻ പ്രതിരോധ സെക്രട്ടറി ഡോ. അജയ കുമാർ, ഐ.ഐ.എം.-ലെ ഡോ. ശ്രീജിത്ത്, ഐ.ടി. സെക്രട്ടറി ഡോ. രത്തൻ ഖേൽകർ എന്നിവർ നേതൃത്വം നൽകും. തുടർന്ന് നടക്കുന്ന ഡിജിറ്റൽ എഡ്യൂക്കേഷൻ കോൺക്ലേവ് 2023-ൽ മുൻ വിദ്യാഭ്യാസ മന്ത്രി എം.എ. ബേബി, അഖില രാധാകൃഷ്ണൻ (യുണിസെഫ്), ഗുരുമൂർത്തി കാശിനാഥ് (ഐ.ടി. ഫോർ ചേഞ്ച്) എന്നിവരുടെ പ്രഭാഷണമുണ്ടാകും.
വേദി രണ്ടിൽ ഓഗസ്റ്റ് 13-ന് ഡിജിറ്റൽ സുരക്ഷയിലും ഓപ്പൺ സോഴ്‌സ് ലൈസൻസിലും വർക്ക്‌ഷോപ്പ് നടക്കും. ഓഗസ്റ്റ് 14-ന് ബ്ലോക്ക്‌ചെയിൻ വെബ് 3.0 ആൻഡ് ഡാപ്പ് ഡെവലപ്‌മെന്റിലാണ് ശില്പശാല. മൂന്നാം ദിവസം ഡിജിറ്റൽ എഡ്യൂക്കേഷൻ കോൺക്ലേവാണ്. വേദി മൂന്നിൽ ആദ്യ ദിവസം വിക്കി സംഗമവും പ്രൊഫഷണൽ നെറ്റ് വർക്കിന്റെ കോൺക്ലേവുമാണ്. എഫ്.എസ്.എം.ഐ. യുടേയും ഡി.എ.കെ.എഫ്.ന്റെയും ജനറൽ കൗൺസിലുകൾ രണ്ടാം ദിവസവും സമകാലിക ശാസ്ത്ര-സാങ്കേതിക വിപ്ലവവും സഹകരണ പ്രസ്ഥാനവും എന്ന വിഷയത്തിൽ മൂന്നാം ദിവസവും ശില്പശാല നടക്കും.
വേദി നാലിൽ ആദ്യ ദിനം സ്‌ക്രൈബസ്, ഓപ്പൺ സ്ട്രീറ്റ് മാപ്, കൃത, എക്‌സ്‌പൈസ് തുടങ്ങിയവയിലാണ് ശില്പശാലകൾ. എമർജൻസി റെസ്‌പോൺസ് സപ്പോർട്ട്, സൈബർ ഫോറൻസിക്, ഡിജിറ്റൽ സർവെ മിഷൻ എന്നിവയുടെ അവതരണം രണ്ടാം ദിവസം നടക്കും. കേരളത്തിലെ മികച്ച ഇ-ഗവേണൻസ് സംരംഭങ്ങളെക്കുറിച്ചുള്ള ലൈറ്റിങ്ങ് ടോക്‌സ് ഈ ദിനത്തിന്റെ പ്രത്യേകതയാണ്. ലൂക്കയുടെ നേതൃത്വത്തിലുള്ള സയൻസ് കമ്മ്യൂണിക്കേഷൻ വർക്ക്‌ഷോപ്പ്, ഓപ്പൺ ഹാർഡ് വെയർ, നിർമിത ബുദ്ധിയും മാധ്യമങ്ങളും, ശില്പശാലകൾ തുടങ്ങിയ സമാന്തര സെഷനുകൾ ആറോളം വേദികളിലായി ഓഗസ്റ്റ് 13 മുതൽ 15 വരെ നടത്തും. വി കെ പ്രശാന്ത് എം.എൽ.എ, കൈറ്റ് സി.ഇ.ഒ അൻവർ സാദത്ത് എന്നിവരും വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.