രാജ്യം അഭിമുഖീകരിക്കുന്നത് സ്വാതന്ത്ര്യത്തിന് ശേഷമുള്ള വലിയ സാമ്ബത്തിക പ്രതിസന്ധി -രഘുറാം രാജന്‍  

ന്യൂഡല്‍ഹി: രാജ്യം അഭിമുഖീകരിക്കുന്നത് സ്വാതന്ത്ര്യത്തിന് ശേഷമുള്ള ഏറ്റവും വലിയ സാമ്ബത്തിക പ്രതിസന്ധിയാണെന്ന് ആര്‍.ബി.ഐ മുന്‍ ഗവര്‍ണര്‍ രഘുറാം രാജന്‍. കോവിഡ് ഇന്ത്യയിലെ 13.6 കോടി തൊഴിലുകളെ ബാധിക്കുമെന്നും രഘുറാം രാജന്‍ പറഞ്ഞു.

2008-09 വര്‍ഷം സാമ്ബത്തിക മാന്ദ്യമുണ്ടായപ്പോള്‍ രാജ്യത്തിന്‍െറ സാധനങ്ങളുടെ ആവശ്യകതയില്‍ കുറവുണ്ടായി. പക്ഷേ നമ്മുടെ ജോലിക്കാര്‍ അപ്പോഴും തൊഴില്‍ ചെയ്തിരുന്നു. സാമ്ബത്തിക പ്രതിസന്ധിക്ക് ശേഷമുള്ള വര്‍ഷങ്ങളില്‍ വലിയ വളര്‍ച്ചയും ഉണ്ടായി. അന്ന് ഇന്ത്യയിലെ സമ്ബദ്വ്യവസ്ഥയും സര്‍ക്കാറും ശക്തമായിരുന്നു. എന്നാല്‍, ഇന്ന് കോവിഡിനെ നേരിടുേമ്ബാള്‍ ഇതൊന്നും നമ്മുടെ ഒപ്പമില്ലെന്ന് രഘുറാം രാജന്‍ ഓര്‍മിപ്പിച്ചു.

ലോക്ഡൗണിന് ശേഷമുള്ള പദ്ധതികള്‍ നമ്മള്‍ ആസൂത്രണം ചെയ്യണം. വൈറസ് ബാധയെ മറികടക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ ലോക്ഡൗണ്‍ കൂടുതല്‍ സമയത്തേക്ക് ദീര്‍ഘിപ്പിക്കേണ്ടി വരും. അങ്ങനെയെങ്കില്‍ വൈറസ് ബാധ കുറഞ്ഞ സ്ഥലങ്ങളില്‍ സാമ്ബത്തിക പ്രവര്‍ത്തനങ്ങള്‍ പുനഃരാരംഭിക്കുന്നതിനെ കുറിച്ച്‌ ചിന്തിക്കണമെന്നും രഘുറാം രാജന്‍ ആവശ്യപ്പെട്ടു.

രാജ്യത്തെ സാധാരണക്കാര്‍ക്കും ശമ്ബള വരുമാനക്കാരല്ലാത്തവര്‍ക്കും പണം നല്‍കാന്‍ നടപടികളുണ്ടാകണം. രാജ്യത്തെ ധനകമ്മി ഉയരുന്നത് സര്‍ക്കാറിന് മുന്നിലുള്ള വലിയ വെല്ലുവിളിയാണെന്നും രഘുറാം രാജന്‍ ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team