സുരക്ഷ പരിശോധനയിൽ മിന്നും പ്രകടനവുമായി മഹിന്ദ്രയുടെ പുത്തന്‍ ഥാര്‍!
ആഗോള സുരക്ഷാ റേറ്റിംഗ് ഏജന്‍സിയായ ഗ്ലോബല്‍ എന്‍സിഎപി നടത്തിയ സുരക്ഷ പരിശോധനയിൽ മിന്നും പ്രകടനവുമായി മഹിന്ദ്രയുടെ പുത്തന്‍ ഥാര്‍. നാല് സ്റ്റാര്‍ റേറ്റിംഗ് സ്വന്തമാക്കി ഥാര്‍ സുരക്ഷ ഉറപ്പാക്കിയിരിക്കുകയാണെന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
ഗ്ലോബല്‍ എന്‍സിഎപിയുടെ ‘സേഫ് കാര്‍സ് ഫോര്‍ ഇന്ത്യ’ ക്രാഷ് ടെസ്റ്റുകളില്‍ മഹീന്ദ്ര ഥാര്‍ 2020 മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കുമായി ഫോര്‍ സ്റ്റാര്‍ റേറ്റിംഗുകള്‍ നേടി.
2020 താര് സ്റ്റാന്‍ഡേര്‍ഡായി ഇരട്ട ഫ്രന്റല്‍ എയര്‍ബാഗുകള്‍ വാഗ്ദാനം ചെയ്യുന്നു.
മുതിര്‍ന്നവരുടെ സംരക്ഷണത്തിനായുള്ള മഹീന്ദ്ര ഥാറിന്റെ മൊത്തത്തിലുള്ള സ്കോര്‍ 17 ല്‍ 12.52 പോയിന്റാണ്. ഗ്ലോബല്‍ എന്‍സിഎപി പരിശോധന റിപ്പോര്‍ട്ട് അനുസരിച്ച് ഡ്രൈവറുടെയും യാത്രക്കാരുടെയും തലയ്ക്കും കഴുത്തിനും നല്ല സംരക്ഷണം ലഭിച്ചു. ഡ്രൈവറുടെ നെഞ്ച് മതിയായ സംരക്ഷണം വാഗ്ദാനം ചെയ്യുന്നുവെന്നും യാത്രക്കാരുടെ നെഞ്ച് നല്ല സംരക്ഷണം നല്‍കുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.
കുട്ടികളുടെ സുരക്ഷയില്‍ 49 ല്‍ 41.11 പോയിന്റും ലഭിച്ചിട്ടുണ്ട്. ഇതുവരെ പരീക്ഷിച്ച എല്ലാ കാറുകളിലും ഏറ്റവും ഉയര്‍ന്ന സ്കോറാണിത്. ആഗോള ക്രാഷ് ടെസ്റ്റില്‍ അഞ്ച് സ്റ്റാര്‍ നേടിയ ആദ്യത്തെ മഹീന്ദ്ര വാഹനമായ എക്സ് യു വി 300 പോലും കുട്ടികളുടെ സുരക്ഷയില്‍ 37.44 പോയിന്റുകള്‍ മാത്രമാണ് നേടിയത്. അതേസമയം ഥാര്‍ എസ്യുവിയുടെ ഘടന സ്ഥിരതയുള്ളതാണെന്ന് വിലയിരുത്തിയെങ്കിലും മുന്നിലെ ഫുട് ഏരിയ അസ്ഥിരമാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്.
സൈഡ് ഇംപാക്ട് യുഎന്‍95 ടെസ്റ്റും മഹീന്ദ്ര താറില്‍ നടത്തുകയും അത് സുഖകരമായി വിജയിക്കുകയും ചെയ്തു. അഞ്ച് നക്ഷത്രങ്ങളില്‍ എത്താന്‍ സൈഡ് ഇംപാക്ട് ടെസ്റ്റ് നിര്‍ബന്ധമാണ്. എന്നാല്‍ മുന്നിലെ ഇംപാക്റ്റില്‍ ആവശ്യമായ പോയിന്റുകളില്‍ ഥാര്‍ എത്തിയിട്ടില്ലാത്തതിനാല്‍ ഇത് സ്കോറിംഗില്‍ പരിഗണിച്ചില്ല. ഗ്ലോബല്‍ എന്‍സിഎപി സുരക്ഷാ ടെസ്റ്റുകളില്‍ മുമ്ബ് പഞ്ചനക്ഷത്ര റേറ്റിംഗ് നേടിയ മഹീന്ദ്ര എക്സ് യു വി 300 ന്റെ മാതൃകയാണ് ഥാറും പിന്തുടരുന്നത്. മഹീന്ദ്ര മറാസോ എംപിവി നേരത്തെ നാല് സ്റ്റാറുകള്‍ സ്വന്തമാക്കിയിരുന്നു.
സുരക്ഷിതമായ കാറുകളോടുള്ള മഹീന്ദ്രയുടെ പ്രതിബദ്ധത വീണ്ടും ഉപയോക്താക്കള്‍ക്കായി പ്രദര്‍ശിപ്പിക്കുകയും ഇന്ത്യന്‍ വിപണിയില്‍ മികച്ച സുരക്ഷാ പ്രകടനം വാഗ്ദാനം ചെയ്യാന്‍ കഴിയുമെന്ന് കാണിക്കുകയും ചെയ്യുന്നുവെന്ന് ഗ്ലോബല്‍ എന്‍സിഎപി സെക്രട്ടറി ജനറല്‍ അലജാന്‍ഡ്രോ ഫ്യൂറാസ് പറഞ്ഞു. വാഹനങ്ങളില്‍ യാത്ര ചെയ്യുന്ന കുട്ടികള്‍ക്ക് ഉയര്‍ന്ന പരിരക്ഷ നല്കുന്ന നിര്‍മ്മാതാക്കളെ കാണുന്നത് പ്രോത്സാഹജനകമാണെന്നും അദ്ദേഹം വ്യക്തമാക്കി.
2020 ആഗസ്റ്റ് 15-ന് സ്വാതന്ത്രദിനത്തിലാണ് മഹീന്ദ്ര രണ്ടാം തലമുറ ഥാറിനെ അവതരിപ്പിച്ചത്. ഒക്ടോബര്‍ 2ന് ഗാന്ധി ജയന്തി ദിനത്തില്‍ വില പ്രഖ്യാപിച്ച് ബുക്കിംഗും ആരംഭിച്ച വാഹനത്തിന് മികച്ച പ്രതികരണമാണ് വിപണിയില്‍. നിലവിലെ മോഡലിനെ അപേക്ഷിച്ച് രണ്ട് എന്ജിന് ഓപ്ഷനുകളിലും കൂടുതല്‍ ട്രാന്സ്മിഷനുകളിലും എത്തുന്നതാണ് ഥാറിന്റെ ഈ വരവിലെ മുഖ്യ സവിശേഷത. മഹീന്ദ്രയുടെ എംസ്റ്റാലിയന്‍ ശ്രേണിയിലെ 2.0 ലിറ്റര്‍ പെട്രോള്‍ എന്‍ജിനും 2.2 എംഹോക്ക് ഡീസല്‍ എന്‍ജിനുമാണ് ഥാറിന് കരുത്തേകുന്നത്. ഇതിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്. 9.80 ലക്ഷം മുതല്‍ 12.95 ലക്ഷം രൂപ വരെയാണ് വാഹനത്തിന്റെ എക്സ്ഷോറും വില.
ഥാറിന്റെ അടിസ്ഥാന രൂപത്തിന് വലിയ മാറ്റം വരുത്താതെയാണ് പുതിയ മുഖം. എന്നാല്‍ പഴയ കാല മഹീന്ദ്ര ജീപ്പുകളെ അനുസ്മരിപ്പിക്കുന്ന ഡിസൈനില്‍ സവിശേഷമായ പല ഫീച്ചറുകളും പുതിയ ഥാറില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഥാര്‍ പ്രേമികളെ മാത്രമല്ല, സമകാലിക എസ്യുവിയുടെ സൗകര്യങ്ങളും സംവിധാനങ്ങളുമെല്ലാം ആഗ്രഹിക്കുന്ന കുടുംബങ്ങളെക്കൂടി ആകര്‍ഷിക്കുന്നതാണു പുതിയ മോഡല്‍ എന്നതാണ് ശ്രദ്ധേയം.
മുന്‍തലമുറ ഥാറില്‍ നിന്ന് വലിയ മാറ്റങ്ങളുമായെത്തിയ പുതിയ മോഡലിന്റെ രൂപം ഐക്കണിക്ക് അമേരിക്കന്‍ വാഹനം ജീപ്പ് റാംഗ്ളറിനോട് ഏറെ സാമ്യമുള്ളതാണ്. ഥാര്‍ AX സീരീസ്, LX സീരീസ് എന്നി രണ്ട് വേരിയന്റുകളില്‍ 2020 ഥാര്‍ ലഭ്യമാകും.
AX സീരീസ് കൂടുതല്‍ അഡ്വഞ്ചര്‍-ഓറിയന്റഡ് പതിപ്പാണ്, LX സീരീസ് കൂടുതല്‍ ടാര്‍മാക്-ഓറിയന്റഡ് വേരിയന്റാണ്. ഇതിനൊപ്പം ആറ് സ്പീഡ് ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്സ്മിഷനുകളും ഇതില്‍ നല്‍കുന്നുണ്ട്. എക്സ്ക്ലൂസീവായ ഡ്രൈവര്‍, പാസഞ്ചര്‍ കംഫര്‍ട്ട് സുരക്ഷാ സവിശേഷതകളും രണ്ടാം തലമുറ മോഡല്‍ വളരെ ഉള്‍ക്കൊള്ളുന്നു. എയര്‍ബാഗുകള്‍, എബിഎസ് വിത്ത് ഇബിഡി, റോള്‍ഓവര്‍ ലഘൂകരണത്തോടുകൂടിയ ഇഎസ്പി, ഹില്‍ ഹോള്‍ഡ്, ഹില്‍ ഡിസന്റ് കണ്ട്രോള്, ബില്‍റ്റ്-ഇന്‍ റോള്‍ കേജ്, ത്രീ-പോയിന്റ്, സീറ്റ് ബെല്‍റ്റുകള്‍, പിന് സീറ്റുകളില്‍ ഐസോഫിക്സ് സീറ്റ് മൌണ്ട് തുടങ്ങിയവ വാഹനത്തിലെ സുരക്ഷാ സവിശേഷതകളാണ്.