1930ലെ മഹാമാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും കടുത്ത സാമ്പത്തിക മാന്ദ്യത്തെയാണ് കോവിഡ് പ്രതിസന്ധിമൂലം ലോകം നേരിടുന്നതെന്ന് ലോകബാങ്ക് പ്രസിഡന്റ.  

വാഷിങ്ടണ്‍: 1930ലെ മഹാമാന്ദ്യത്തിന് ശേഷമുള്ള ഏറ്റവും കടുത്ത സാമ്ബത്തിക മാന്ദ്യത്തെയാണ് കോവിഡ് പ്രതിസന്ധിമൂലം ലോകം നേരിടുന്നതെന്ന് ലോകബാങ്ക് പ്രസിഡന്‍റ ഡേവിഡ് മാല്‍പാസ്. കോവിഡ് നിരവധി ദരിദ്ര, വികസിത രാജ്യങ്ങള്‍ക്ക് മഹാദുരന്തമാണ് നല്‍കിയതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

നിരവധി രാജ്യങ്ങളുടെ കടം കുത്തനെ ഉയരുകയും സമമ്പദ്വ്യവസ്ഥ തകരുകയും ചെയ്യും. ഇത് കടുത്ത പ്രതിസന്ധി സൃഷ്ടിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് 19നെ തുടര്‍ന്നുണ്ടായ പ്രതിസന്ധി വിലയിരുത്തുന്നതിനായി ലോകബാങ്കിന്റെയും അന്താരാഷ്ട്ര നാണ്യനിധിയുടെയും മീറ്റിങ്ങിനുശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.

മാന്ദ്യം ആഴത്തിലുള്ളതാണ്.മഹാമാന്ദ്യത്തിന് സമം. ലോകം ‘കെ’ ആകൃതിയിലുള്ള തിരിച്ചുവരവിനാണ് സാക്ഷ്യം വഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. വികസിത രാജ്യങ്ങള്‍ സാമ്പത്തിക പ്രതിസന്ധി മറിക്കടക്കുന്നതിനായി പദ്ധതികള്‍ തയാറാക്കുകയും വിപണിയെ പിടിച്ചുയര്‍ത്തുകയും ചെയ്യും. വര്‍ക് ഫ്രം ഹോം പോലെയുള്ളവ പ്രോത്സാഹിപ്പിച്ച്‌ ജോലി സുരക്ഷ ഉറപ്പാക്കും.

എന്നാല്‍ വികസ്വര, ദരിദ്ര രാജ്യങ്ങളില്‍ നിരവധിപേര്‍ക്ക് തൊഴില്‍ നഷ്ടപ്പെടുകയും സാമൂഹ്യ സുരക്ഷിത പദ്ധതികളെ ആശ്രയിക്കുകയും ചെയ്യും. ഇവിടങ്ങളില്‍ വരുമാനം കുറയും. ഇത് രാജ്യത്തെ കടുത്ത പ്രതിസന്ധിയിലേക്കാകും തള്ളിയിടുക. ആരോഗ്യ, സാമൂഹിക, വിദ്യാഭ്യാസ പദ്ധതികള്‍ക്കാകും ലോകബാങ്ക് കൂടുതല്‍ ഊന്നല്‍ നല്‍കുകയെന്നും മാല്‍പാസ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team