3500 ജീവനക്കാർക്ക് നിർബന്ധിത അവധി നൽകി ഒയോ, വേതനം 25 ശതമാനം വെട്ടിച്ചുരുക്കി!
ജീവനക്കാരുടെ വേതനത്തില്‍ നിന്ന് 25 ശതമാനം കുറവ് വരുത്തി ഒയോ കമ്പനി. ഏപ്രില്‍ മുതല്‍ ജൂലൈ വരെയുള്ള വേതനമാണ് വെട്ടിക്കുറച്ചത്. ജീവനക്കാരില്‍ ചിലരോട് താത്കാലികമായി കമ്ബനിയില്‍ നിന്ന് വിട്ടുനില്‍ക്കാനോ അല്ലെങ്കില്‍ നിയന്ത്രിത ആനുകൂല്യങ്ങളോടെ അവധിയില്‍ പോകാനോ ആവശ്യപ്പെട്ടിട്ടുണ്ട്. മെയ് നാല് മുതല്‍ ആഗസ്റ്റ് അവസാനം വരെയാണ് ഇത്.
ഒയോ സിഇഒ രോഹിത് കപൂര്‍ ബുധനാഴ്ച അയച്ച ഇമെയിലിലാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. രാജ്യത്ത് കമ്ബനിയുടെ 3500 ഓളം ജീവനക്കാരോട് താത്കാലിക അവധിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
വേതനം വെട്ടിച്ചുരുക്കുന്നവര്‍ക്ക് ആകെ വേതനത്തില്‍ 25 ശതമാനം കുറച്ച് ശേഷിച്ച തുക നല്‍കും. അഞ്ച് ലക്ഷത്തില്‍ കൂടുതല്‍ നിശ്ചിത വേതനം വാങ്ങുന്നവര്‍ക്കാണ് ഈ നിലയില്‍ വേതനം വെട്ടിച്ചുരുക്കുന്നത്. അവധിയില്‍ പോകുന്നവര്‍ക്ക് മെഡിക്കല്‍ ഇന്‍ഷുറന്‍സ്, രക്ഷിതാക്കളുടെ മെഡിക്കല്‍ ഇന്‍ഷുറന്‍സ്, വിദ്യാര്‍ത്ഥികളുടെ സ്കൂള്‍ ഫീസ്, എക്സ് ഗ്രാഷ്യ പിന്തുണ എന്നിവ ലഭിക്കും.