കുതിച്ചുയർന്നു രാജ്യത്തെ ഇന്ധനവില  

ആഗോളവിപണിയില്‍ അസംസ്കൃത എണ്ണ 2008-ലെ റെക്കോഡ് വിലയുടെ മൂന്നിലൊന്ന് നിലവാരത്തില്‍ നില്‍ക്കുമ്ബോഴും രാജ്യത്ത് ഇന്ധനവിലയും പാചകവാതക വിലയും കുതിച്ചുയരുന്നു. ഗാര്‍ഹികാവശ്യത്തിനുള്ള പാചകവാതകത്തിന്റെ (എല്‍.പി.ജി.) വില സിലിന്‍ഡറിന് ചൊവ്വാഴ്ച 50 രൂപ വര്‍ധിച്ചു. ഇതോടെ, കൊച്ചിയില്‍ വില 701 രൂപയായി. രണ്ടാഴ്ചയ്ക്കിടെ 100 രൂപയുടെ വര്‍ധന.

പാചകവാതകത്തിനുപുറമേ ഇന്ധനവിലയും ബിഹാര്‍ തിരഞ്ഞെടുപ്പ് കഴിഞ്ഞതോടെ വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. രണ്ടാഴ്ചയ്ക്കിടെ ഒരു ലിറ്റര്‍ പെട്രോളിന് 1.37 രൂപയും ഡീസലിന് 1.53 രൂപയും കൂട്ടി. അന്താരാഷ്ട്ര വിപണിയില്‍ അസംസ്‌കൃത എണ്ണയുടെ വില കൂടിയതാണ് വിലവര്‍ധനവിനു കാരണമായി ചൂണ്ടിക്കാട്ടുന്നത്.
എന്നാല്‍, കഴിഞ്ഞ രണ്ടാഴ്ചകൊണ്ട് അസംസ്‌കൃത എണ്ണവിലയില്‍ വെറും മൂന്നു ഡോളറിന്റെ മാത്രം വര്‍ധനയാണുണ്ടായത്. ബ്രെന്റ് ക്രൂഡ് വില ഇപ്പോള്‍ വീപ്പയ്ക്ക് 50 ഡോളറിനടുത്താണ്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team