ടെക്‌നോപാർക്ക് നാലാംഘട്ട ഉത്ഘാടനം ജനുവരിയിൽ!
തിരുവനന്തപുരം: ടെക്‌നോപാര്‍ക്കിന്റെ നാലാംഘട്ടമായ പള്ളിപ്പുറം ടെക്‌നോസിറ്റിയിലെ ആദ്യ സര്‍ക്കാര്‍ ഐ.ടി കെട്ടിടം ജനുവരിയില്‍ ഉദ്ഘാടനം ചെയ്യും. രണ്ടുലക്ഷം ചതുരശ്ര അടി ഐ.ടി സ്‌പേസാണ് പൂര്‍ത്തിയാകുന്നത്. ആദ്യം 11 കമ്ബനികള്‍ ഇവിടെ പ്രവര്‍ത്തിക്കും.2017 ഒക്ടോബറിലാണ് മൂന്ന് നിലയുള്ള ഐ.ടി കെട്ടിടത്തിന്റെ നിര്‍മ്മാണത്തുടക്കം. കേരള സ്റ്റേറ്റ് ഐ.ടി ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡാണ് (കെ.എസ്.ഐ.ടി.ഐ.എല്‍) നിര്‍മ്മാതാക്കള്‍. ചെറിയ സംരംഭകരെ ലക്ഷ്യമിട്ട് ഫര്‍ണിഷ്ഡ് പ്ലഗ് ആന്‍ഡ് പ്ലേ സൗകര്യമാണ് കെട്ടിടത്തിന്റെ ഗ്രൗണ്ട് ഫ്‌ളോറില്‍. 10 സീറ്റ് മുതല്‍ 35 സീറ്റ് വരെ അടങ്ങുന്ന 29 സ്മാര്‍ട്ട് ബിസിനസ് സെന്ററും പ്രത്യേകതയാണ്.സംരംഭകര്‍ക്ക് കമ്ബ്യൂട്ടറുകള്‍ കൊണ്ടുവന്ന് പ്ലഗ് ചെയ്ത് അപ്പോള്‍ തന്നെ പ്രവര്‍ത്തിച്ചുതുടങ്ങാം. ഓരോ മൊഡ്യൂളിലും മാനേജര്‍ കാബിന്‍, അഞ്ച് പേര്‍ക്കിരിക്കാവുന്ന ഡിസ്‌കഷന്‍ റൂം, സെര്‍വര്‍ റൂം എന്നിവ അടക്കമുള്ള സൗകര്യങ്ങളുണ്ട്. 10 സീറ്റുള്ള മൊഡ്യൂളിന് 680 ചതുരശ്ര അടിയാണ് വലുപ്പം. 27 സീറ്റുള്ളതിന് 1,335 ചതുരശ്ര അടി. ബേസ്‌മെന്റില്‍ 74 കാറുകളും 147 ബൈക്കുകളും പാര്‍ക്ക് ചെയ്യാം.