പെട്രോൾ വില കുതിക്കുന്നു: 35 തവണ വില വർധിപ്പിച്ചു!!
ദില്ലി: ഇന്ത്യയില്‍ പെട്രോളിന്റെ വില കുതിക്കുന്നു. 35 തവണയാണ് പെട്രോള്‍ വില വര്‍ധിപ്പിച്ചിരിക്കുന്നത്. പലയിടത്ത് നൂറ് കടന്നിട്ടും വില കുതിക്കുകയാണ്. മുംബൈയില്‍ പെട്രോളിന് ലിറ്ററിന് 106 രൂപയാണ് വില. ദില്ലിയിലും കൊല്‍ക്കത്തയിലും നൂറ് രൂപയില്‍ നില്‍ക്കുകയാണ്. 34-35 പൈസ വെച്ചാണ് ഉയര്‍ന്നത്. സര്‍ക്കാര്‍ സാധാരണ പൗരന്റെ ആവശ്യത്തെ ഇതുവരെ ഗൗനിച്ചിട്ടില്ല.മെയ് മുതല്‍ ഇന്ധന വില അതിവേഗമാണ് കുതിക്കുന്നത്. ഇതുമുതലുള്ള കണക്കുകള്‍ പ്രകാരമാണ് 35 തവണ നിരക്ക് വര്‍ദിച്ചത്.ദില്ലിയിലെ പുതുക്കിയ നിരക്ക് പ്രകാരം 99.90 രൂപയാണ് പെട്രോള്‍ വില. മുംബൈയില്‍ സര്‍വകാല റെക്കോര്‍ഡിലാണ് പെട്രോള്‍ വില. ജൂലായ് അഞ്ചിന് 105 രൂപ 95 പൈസയാണ് മുംബൈയില്‍ പെട്രോളിന് നല്‍കേണ്ടി വരുന്നത്. കൊല്‍ക്കത്തയില്‍ 99.88 രൂപയാണ് വിലയ. ചെന്നൈയില്‍ നൂറ് രൂപ കടന്നു വില.
ഡീസലിന്റെ കാര്യവും ഇതുപോലെ തന്നെയാണ്. ഡീസല്‍ കഴിഞ്ഞ രണ്ട് മാസത്തിനിടെ നിരക്ക് വര്‍ധിപ്പിച്ചത് 34 തവണയാണ്. ഇന്ന് മാത്രമാണ് നിരക്ക് മാറാതിരുന്നത്. മുംബൈയില്‍ ഡീസലിന് 96 രൂപ 91 പൈസയാണ് ലിറ്ററിന് വില. ദില്ലിയിലെത് 89 രൂപ 36 പൈസയാണ്. ചെന്നൈയില്‍ 93 രൂപ 94 പൈസയാണ് ലിറ്ററിന് വില. കൊല്‍ക്കത്തയിലും വില മാറിയില്ല. 92.31 രൂപയാണ് ലിറ്ററിന്റെ വില.14 സംസ്ഥാനങ്ങളില്‍ പെട്രോള്‍ വില നൂറ് രൂപ പിന്നിട്ടു. രാജസ്ഥാന്‍, മധ്യപ്രദേശ്, മഹാരാഷ്ട്ര, ആന്ധ്രപ്രദേശ്, തെലങ്കാന, കര്‍ണാടക, ജമ്മു കശ്മീര്‍, ഒഡീഷ, തമിഴ്‌നാട്, കേരളം, ബീഹാര്‍, പഞ്ചാബ്, ലഡാക്ക്, സിക്കിം എന്നിവിടങ്ങളിലാണ് നൂറ് രൂപ കടന്നത്. കേന്ദ്ര-സംസ്ഥാന നികുതികളാണ് ഇതില്‍ വല്ലാതെ ബുദ്ധിമുട്ടാവുന്നത്.