ഓഹരി വിപണിയില്‍ നേട്ടം തുടരുന്നു!  

മുംബൈ: ഓഹരി വിപണിയില്‍ നേട്ടം തുടരുകയാണ്. വെള്ളിയാഴ്ച്ച റെക്കോര്‍ഡ് നേട്ടത്തില്‍ ക്ലോസ് ചെയ്ത ഇന്ത്യന്‍ സൂചികകള്‍ തിങ്കളാഴ്ച്ചയും ഈ കഥ തുടര്‍ന്നു. ഇതേസമയം, ബാങ്ക് നിഫ്റ്റിയിലും വിശാല വിപണികളിലും ക്ഷീണം കാണാം. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, കൊട്ടാക്ക് മഹീന്ദ്ര ബാങ്ക്, ഐസിഐസിഐ ബാങ്ക്, ഐഡിഎഫ്‌സി ഫസ്റ്റ് ബാങ്ക്, ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക് തുടങ്ങിയ ബാങ്കിങ് ഓഹരികളിലെ വീഴ്ച ബാങ്ക് നിഫ്റ്റിയെ പിന്നോട്ട് വലിച്ചു. ഇതേ കാരണത്താല്‍ 0.17 ശതമാനം തകര്‍ച്ച ബാങ്ക് നിഫ്റ്റി തിങ്കളാഴ്ച്ച രേഖപ്പെടുത്തി.അവസാന മണി മുഴങ്ങുമ്ബോള്‍ ബിഎസ്‌ഇ സെന്‍സെക്‌സ് സൂചിക 145 പോയിന്റ് അഥവാ 0.26 ശതമാനമാണ് ഉയര്‍ന്നത്. 55,582 പോയിന്റ് എന്ന പുതിയ ക്ലോസിങ് റെക്കോര്‍ഡും ബോംബെ സൂചിക കണ്ടെത്തി.ദേശീയ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചിലും ചിത്രം വ്യത്യസ്തമല്ല. 34 പോയിന്റ് അഥവാ 0.21 ശതമാനം ഉയര്‍ന്ന് 16,563 പോയിന്റ് എന്ന നിലയിലാണ് നിഫ്റ്റി ഇന്നത്തെ വ്യാപാരത്തിന് തിരശ്ശീലയിട്ടത്.വ്യവസായങ്ങള്‍ അടിസ്ഥാനപ്പെടുത്തിയുള്ള വില സൂചികകളില്‍ ലോഹം, സാമ്ബത്തികകാര്യം, എഫ്‌എംസിജി എന്നിവര്‍ മാത്രമാണ് മുന്നിലെത്തിയത്. മറ്റു മേഖലാ ഓഹരികള്‍ ചുവപ്പില്‍ ദിനം അവസാനിപ്പിച്ചു. കൂട്ടത്തില്‍ നിഫ്റ്റി പൊതുമേഖലാ ബാങ്ക്, നിഫ്റ്റി ഓട്ടോ സൂചികകളിലാണ് തകര്‍ച്ച കൂടുതല്‍.നിഫ്റ്റിയിലെ നേട്ടക്കാരുടെ പട്ടികയെടുത്താല്‍ ടാറ്റ സ്റ്റീല്‍, ബജാജ് ഫൈനാന്‍സ്, മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര, ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍, ഭാരത് പെട്രോളിയം കോര്‍പ്പറേഷന്‍ ലിമിറ്റഡ് എന്നിവരെ മുന്‍പന്തിയില്‍ കാണാം. മാരുതി സുസുക്കി, ശ്രീ സിമന്റ്‌സ്, പവര്‍ ഗ്രിഡ്, ബജാജ് ഓട്ടോ, ഐഷര്‍ മോട്ടോര്‍സ് എന്നീ ഓഹരികളാണ് നഷ്ടം നേരിട്ടവരില്‍ പ്രധാനികളും.ഇന്നത്തെ വ്യാപാരത്തിനിടെ റിലയന്‍സ് ഓഹരികള്‍ 2.5 ശതമാനത്തിലേറെ ഉയരുന്നതിന് വിപണി സാക്ഷിയായി. ഒരുഘട്ടത്തില്‍ 2,203 രൂപ വരെയ്ക്കും കമ്ബനിയുടെ ഓഹരി വിലയെത്തി. റിലയന്‍സിന്റെ എണ്ണ സംസ്‌കരണ ബിസിനസില്‍ ആഗോള ഭീമന്മാരായ സൗദി ആരാംകോ സഹകരിക്കുമെന്ന വാര്‍ത്തയാണ് റിലയന്‍സ് ഓഹരികളുടെ കുതിപ്പിന് ഇന്ന് തുണയായത്.ജൂണ്‍ പാദത്തിലെ ഫലം പുറത്തുവന്ന സാഹചര്യത്തില്‍ ടാറ്റ സ്റ്റീല്‍ ഓഹരികളും ഇന്ന് 5 ശതമാനത്തിലേറെ ഉയരുകയുണ്ടായി. ബോംബെ സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ കമ്ബനിയുടെ ഓഹരി വില 1,532 രൂപ വരെയ്ക്കും വര്‍ധിച്ചു. ജൂണ്‍ പാദത്തില്‍ 8,907 കോടി രൂപയുടെ അറ്റാദായമാണ് ടാറ്റ സ്റ്റീല്‍ കുറിച്ചത്. മുന്‍വര്‍ഷം ഇതേകാലത്ത് 4,416 കോടി രൂപയുടെ നഷ്ടമായിരുന്നു കമ്ബനി നേരിട്ടിരുന്നതും.ഇന്ന് സെന്‍സെക്‌സില്‍ നേട്ടം കുറിച്ചവരെ ചുവടെ കാണാം.ടാറ്റ സ്റ്റീല്‍ (3.96 ശതമാനം), ബജാജ് ഫൈനാന്‍സ് (3.48 ശതമാനം), മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര (2.60 ശതമാനം), ബജാജ് ഫിന്‍സെര്‍വ് (1.33 ശതമാനം), റിലയന്‍സ് (1.29 ശതമാനം), എച്ച്‌ഡിഎഫ്‌സി (0.88 ശതമാനം), ഹിന്ദുസ്താന്‍ യുണിലെവര്‍ (0.66 ശതമാനം), സണ്‍ഫാര്‍മ (0.41 ശതമാനം), നെസ്‌ലെ ഇന്ത്യ (0.41 ശതമാനം), എന്‍ടിപിസി (0.30 ശതമാനം), എച്ച്‌ഡിഎഫ്‌സി ബാങ്ക് (0.17 ശതമാനം), ടിസിഎസ് (0.14 ശതമാനം), എച്ച്‌സിഎല്‍ ടെക്‌നോളജീസ് (0.12 ശതമാനം), ആക്‌സിസ് ബാങ്ക് (0.06 ശതമാനം).ഇന്ന് സെന്‍സെക്‌സില്‍ നഷ്ടം കുറിച്ചവരെ ചുവടെ കാണാം.മാരുതി സുസുക്കി (-2.43 ശതമാനം), ബജാജ് ഓട്ടോ (-2.08 ശതമാനം), പവര്‍ ഗ്രിഡ് (-2.00 ശതമാനം), അള്‍ട്രാടെക്ക് സിമന്റ് (-1.53 ശതമാനം), എസ്ബിഐ (-1.51 ശതമാനം), ടെക്ക് മഹീന്ദ്ര (-0.73 ശതമാനം), ഭാരതി എയര്‍ടെല്‍ (-0.64 ശതമാനം), ഇന്‍ഡസ്‌ഇന്‍ഡ് ബാങ്ക് (-0.61 ശതമാനം), കൊട്ടാക്ക് മഹീന്ദ്ര ബാങ്ക് (-0.61 ശതമാനം), ഇന്‍ഫോസിസ് (-0.50 ശതമാനം), എല്‍ ആന്‍ഡ് ടി (-0.45 ശതമാനം), ഏഷ്യന്‍ പെയിന്റ്‌സ് (-0.42 ശതമാനം), ടൈറ്റന്‍ കമ്ബനി (-0.38 ശതമാനം), ഐസിഐസിഐ ബാങ്ക് (-0.26 ശതമാനം), ഐടിസി (-0.09 ശതമാനം), ഡോക്ടര്‍ റെഡ്ഢീസ് ലബോറട്ടറീസ് (-0.01 ശതമാനം).[8/16, 7:01 PM] Meghna: ദില്ലി; കുറഞ്ഞ ഉപയോഗക്ഷമതയുള്ളതും ഉയര്‍ന്ന തോതില്‍ മലിനീകരണമുണ്ടാക്കുന്നതുമായ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കളുടെ നിര്‍മ്മാണം, ഇറക്കുമതി, സംഭരണം, വിതരണം, വില്‍പ്പന, ഉപയോഗം എന്നിവ നിരോധിക്കുന്ന പ്ലാസ്റ്റിക് വേസ്റ്റ് മാനേജ്‌മെന്റ് അമെന്‍ഡ്‌മെന്റ് റൂള്‍സ് 2021 കേന്ദ്രസര്‍ക്കാര്‍ പുറത്തിറക്കി.ഭാരം കുറഞ്ഞ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ കാരണമുള്ള മലിനീകരണം തടയാന്‍ സെപ്റ്റംബര്‍ 30 മുതല്‍ എഴുപത്തിയഞ്ച് മൈക്രോണില്‍ കുറഞ്ഞ പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ക്കും നിരോധനം ബാധകമായിരിക്കും. കമ്ബോസ്റ്റബിള്‍ പ്ലാസ്റ്റിക്കില്‍ നിര്‍മ്മിച്ച സാധനങ്ങള്‍ക്ക് ഈ വ്യവസ്ഥകള്‍ ബാധകമാകില്ല.പോളിസ്റ്റൈറൈന്‍, വികസിത പോളിസ്റ്റൈറൈന്‍ എന്നിവയുള്‍പ്പെടെയുള്ള ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ നിര്‍മ്മാണം, ഇറക്കുമതി, സംഭരണം, വിതരണം, വില്‍പന, ഉപയോഗം എന്നിവ 2022 ജൂലൈ 01 മുതല്‍ പ്രാബല്യത്തില്‍ വരത്തക്കവണ്ണം നിരോധിച്ചു, കേന്ദ്രസര്‍ക്കാര്‍ പ്രസ്താവനയില്‍ പറഞ്ഞു.ഇതാദ്യമായാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരത്തിലൊരു തിരുമാനം കൈക്കൊള്ളുന്നത്.ചെവി വൃത്തിയാക്കുന്ന പ്ലാസ്റ്റിക് സ്റ്റിക്കുകളോടു കൂടിയ ബഡ്‌സ്, ബലൂണുകള്‍ക്കുള്ള പ്ലാസ്റ്റിക് സ്റ്റിക്കുകള്‍, പ്ലാസ്റ്റിക് പതാകകള്‍, മിഠായി സ്റ്റിക്കുകള്‍, ഐസ്ക്രീം സ്റ്റിക്കുകള്‍, അലങ്കാരത്തിനുള്ള പോളിസ്റ്റൈറീന്‍ [തെര്‍മോകോള്‍],പ്ലേറ്റുകള്‍, കപ്പുകള്‍, ഗ്ലാസുകള്‍, കത്തി, മുള്ള്‌, സ്‌പൂണ്‍, തവികള്‍, വര്‍ണ്ണപ്പൊതികളോടു കൂടിയ മിഠായിപ്പെട്ടികള്‍, ക്ഷണ കാര്‍ഡുകള്‍, സിഗരറ്റ് കൂടുകള്‍, 100 മൈക്രോണില്‍ താഴെയുള്ള പ്ലാസ്റ്റിക്, പിവിസി ബാനറുകള്‍ എന്നിവയ്ക്കാണ് നിരോധനം.2022 ഡിസംബര്‍ 31 മുതല്‍ നൂറ്റിയിരുപത് കുറഞ്ഞ പരിധി 120 മൈക്രോണായി ഉയര്‍ത്തും. ഇത് പ്ലാസ്റ്റിക് ക്യാരി ബാഗുകള്‍ പുനരുപയോഗിക്കുന്നതിന് സഹായിക്കും. 2018 ജൂണില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി 2022 ഓടെ രാജ്യത്തെ എല്ലാ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കുകളും ഇല്ലാതാക്കുമെന്ന് പ്രഖ്യാപിച്ചിരുന്നു2019 ല്‍ നടന്ന ഐക്യരാഷ്ട്ര സഭയുടെ നാലാം പരിസ്ഥിതി അസംബ്ലിയില്‍, ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഉല്‍പന്നങ്ങള്‍ മൂലമുള്ള മലിനീകരണം പരിഹരിക്കുന്നതിനായി ഒരു പ്രമേയം ഇന്ത്യ അവതരിപ്പിച്ചു. അസംബ്ലിയില്‍ ഈ പ്രമേയം അംഗീകരിക്കപ്പെട്ടത് ഒരു സുപ്രധാന നടപടിയായിരുന്നു.ചെറുകിട വ്യവസായികളെയോ ഉത്പാദകരെയോ ബാധിക്കാത്ത തരത്തിലാണ് പുതിയ ചട്ടങ്ങളെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. നേരത്തേ മാര്‍ച്ചില്‍ ഈ വിജ്ഞാപനത്തിന്റെ കരട് നിര്‍ദ്ദേശം മന്ത്രാലയം പ്രസിദ്ധീകരിച്ചിരുന്നു.ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ ഇല്ലാതാക്കുന്നതിനും പ്ലാസ്റ്റിക് മാലിന്യ പരിപാലന ചട്ടങ്ങള്‍ 2016 -ന്റെ ഫലപ്രദമായ നടത്തിപ്പിനുമായി ചീഫ് സെക്രട്ടറിയുടെയോ ഭരണാധികാരിയുടെയോ കീഴില്‍ പ്രത്യേക ടാസ്‌ക് ഫോഴ്‌സ് രൂപീകരിക്കാന്‍ കേന്ദ്രം നേരത്തെ സംസ്ഥാനങ്ങളോടും കേന്ദ്രഭരണ പ്രദേശങ്ങളോടും ആവശ്യപ്പെട്ടിരുന്നു.14 സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളും ജൂലൈ 23 നകം പ്രത്യേക ദൗത്യസേന രൂപീകരിച്ചിട്ടുണ്ടെന്ന് പരിസ്ഥിതി സഹമന്ത്രി അശ്വിനി ചൗബെ പാര്‍ലമെന്റില്‍ നല്‍കിയ മറുപടിയില്‍ പറയുന്നു.ഏകോപിത ശ്രമങ്ങള്‍ക്കായി പരിസ്ഥിതി മന്ത്രാലയം ഒരു ദേശീയ തല ടാസ്‌ക് ഫോഴ്‌സിനെയും രൂപീകരിച്ചിരുന്നു.ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് വസ്തുക്കള്‍ ഇല്ലാതാക്കുന്നതിനും നിയമങ്ങള്‍ സമയബന്ധിതമായി ഫലപ്രദമായി നടപ്പിലാക്കുന്നതിനുമുള്ള സമഗ്രമായ കര്‍മ്മപദ്ധതി വികസിപ്പിക്കാനും സംസ്ഥാനത്തോടും കേന്ദ്രഭരണ പ്രദേശങ്ങളോടും കേന്ദ്ര മന്ത്രാലയങ്ങളോടും വകുപ്പുകളോടും സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

design by argus ad - emv cyber team